പ്രവാസികളുടെ മടക്കം വൈകും: കേന്ദ്രത്തിന്റെ പട്ടികയിൽ രണ്ട് ലക്ഷം പേർ മാത്രം, കർശന ഉപാധികളും

0
259

പ്രവാസികളുടെ മടക്കത്തിന് കേരളം മുന്നോട്ടുവെച്ച മാർഗനിർദേശങ്ങൾ കേന്ദ്രം തള്ളി. അടിയന്തര സ്വഭാവമുള്ളവർക്കും വിസ കാലാവധി തീർന്നവർക്കും മാത്രമേ തിരികെ മടങ്ങാൻ കഴിയുകയുള്ളൂവെന്ന് കേന്ദ്രം വ്യക്തമാക്കി. നോർക്കയിൽ രജിസ്‌ട്രേഷൻ നടത്തിയ എല്ലാ പ്രവാസികൾക്കും മടങ്ങാൻ സാധിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.

കേരളത്തിലേക്ക് വരാൻ മാത്രം നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 4.14 ലക്ഷം പ്രവാസികളാണ്. അതേസമയം കേന്ദ്രം തയ്യാറാക്കിയ പട്ടിയിൽ കേവലം രണ്ട് ലക്ഷം പേർ മാത്രമാണുള്ളത്. ഇതോടെ മലയാളികൾ അടക്കമുള്ളവരുടെ യാത്ര അനിശ്ചിതത്വത്തിലാകും

സൗദി, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ജോലി നഷ്ടമായവരും വിസ കാലാവധി കഴിഞ്ഞവരും മാത്രമാണ് മടങ്ങുന്നത്. എംബസികളാണ് മുൻഗണനാക്രമം അനുസരിച്ചുള്ള പട്ടിക തയ്യാറാക്കുന്നത്.